രാജകാര്യാണി സന്ത്യജ്യ ക്രീഡാസക്തോ ദിവാനിശമ് । നാസൌ വിവേദ ഗച്ഛന്തം കാലം കാമകലാരതഃ
രാജകാര്യങ്ങള്‍ ഉപേക്ഷിച്ച്, രാവും പകലും കളിയില്‍ മുഴുകി, കാമകലകളില്‍ ആസ്വദിച്ച്, സമയത്തിന്റെ കടന്നുപോകല്‍ അവന് ശ്രദ്ധിച്ചില്ല.
ഉദ്യാനേഷു ച രമ്യേഷു വാപീഷു ച ഗൃഹേഷു ച । ഹര്മ്യേഷു വരശൈലേഷു ദീര്ഘികാസു വരാസു ച
സുന്ദരമായ ഉദ്യാനങ്ങളിലും കുളങ്ങളിലും, അരമനകളിലും മഹലുകളിലും, മനോഹരമായ പര്‍വ്വതങ്ങളിലും വലിയ തടാകങ്ങളിലും അവന് എന്നോടൊപ്പം സഞ്ചരിച്ചു.
വാരുണീമദമത്തോഽസൌ വിഹരന്കാനനേ ശുഭേ । വിസൃജ്യ സര്‍വകാര്യാണി മദധീനോ ബഭൂവ ഹ
വാരുണീ മദ്യം കുടിച്ച് മയങ്ങി, അവന് മനോഹരമായ കാടുകളില്‍ സഞ്ചരിച്ചു. എല്ലാകാര്യങ്ങളും ഉപേക്ഷിച്ച്, പൂര്‍ണമായും മദ്യം പിടിച്ചുപറ്റിയവനായി.
വ്യാസാഹം തേന സംസക്താ ക്രീഡാരസവശീകൃതാ । സ്മൃതവാന്പൂര്വദേഹം ന പുംഭാവം മുനിജന്മ ച
ഞാനും അവനോടൊപ്പം ആസക്തയായി, കളിയുടെ ആനന്ദത്തില്‍ പെട്ടുപോയി. എന്റെ മുന്‍പത്തെ ശരീരവും, പുരുഷഭാവവും, മുനിയായി ജനിച്ചതും ഞാന്‍ മറന്നു.
മമൈവായം പതിര്യോഷാഹം പത്നീഷു പ്രിയാ സതീ । പട്ടരാജ്ഞീ വിലാസജ്ഞാ സഫലം ജീവിതം മമ
ഇവന് എന്റെ ഭര്‍ത്താവാണ്, ഞാന്‍ അവന്റെ ഭാര്യമാരില്‍ പ്രിയപ്പെട്ടവളാണ്. രാജ്ഞിയായി, ആനന്ദത്തില്‍ നിപുണയായി, എന്റെ ജീവിതം സഫലമായി.
ഇതി ചിന്തയതീ തസ്മിന്പ്രേമബദ്ധാ ദിവാനിശമ് । ക്രീഡാസക്താ സുഖേ ലുബ്ധാ തം സ്ഥിതാ വശവര്തിനീ
ഇങ്ങനെ ചിന്തിച്ച്, അവനോടുള്ള പ്രണയത്തില്‍ രാവും പകലും ബന്ധപ്പെട്ടു, കളിയില്‍ ആസ്വാദനത്തിലും സുഖത്തില്‍ ആഗ്രഹത്തോടെയും, ഞാന്‍ അവന്റെ ഇച്ഛയ്ക്ക് കീഴായി നിലകൊണ്ടു.
വിസ്മൃതം ബ്രഹ്മവിജ്ഞാനം ബ്രഹ്മജ്ഞാനം ച ശാശ്വതമ് । ധര്മശാസ്ത്രപരിജ്ഞാനം തദാസക്തമനാ സ്ഥിതാ
ബ്രഹ്മവിജ്ഞാനവും ശാശ്വതമായ ബ്രഹ്മജ്ഞാനവും, ധര്‍മ്മശാസ്ത്രങ്ങളുടെ അറിവും ഞാന്‍ മുഴുവനായി മറന്നു, മനസ്സ് അവനിലേയ്ക്ക് ആകൃഷ്ടമായി.
ഏവം വിഹരതസ്തത്ര വര്‍ഷാണി ദ്വാദശൈവ തു । ഗതാനി ക്ഷണവത്കാമക്രീഡാസക്തസ്യ മേ മുനേ
അങ്ങനെ അവിടെ സന്തോഷത്തോടെ ജീവിച്ചപ്പോള്‍, കാമസുഖങ്ങളില്‍ മുഴുകിയിരുന്നുവെന്നാല്, പന്ത്രണ്ട് വര്‍ഷം ഒരു നിമിഷംപോലെ കടന്നു പോയി, മഹര്‍ഷേ.
ജാതാ ഗര്‍ഭവതീ ചാഹം മുദം പ്രാപ നൃപസ്തദാ । കാരയാമാസ വിധിവദ്ഗര്ഭസംസ്കാരകര്മ ച
അപ്പോള്‍ ഞാന്‍ ഗര്‍ഭിണിയായി, രാജാവ് അതിനാല്‍ വളരെ സന്തോഷിച്ചു. ഗര്‍ഭ സംരക്ഷണത്തിന് വേണ്ടിയുള്ള കര്‍മ്മങ്ങള്‍ യഥാവിധി നടത്തി.
അപൃച്ഛദ്ദോഹദം രാജാ പ്രീണയന്മാം പുനഃ പുനഃ । നാബ്രവം ലജ്ജമാനാഹം നൃപം പ്രീതമനാ ഭൃശമ്
രാജാവ് എനിക്ക് എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് വീണ്ടും വീണ്ടും ചോദിച്ചു, എന്നെ സന്തോഷിപ്പിക്കാനായി. പക്ഷേ, സന്തോഷത്തോടെയും ലജ്ജയോടെയും ഞാന്‍ ഒന്നും പറയാതെ നിന്നു.
സമ്പൂര്‍ണേ ദശമേ മാസി പുത്രോ ജാതസ്തതോ മമ । ശുഭേഽഹ്നി ഗ്രഹനക്ഷത്രലഗ്നതാരാബലാന്വിതേ
പത്താം മാസം പൂര്‍ത്തിയായപ്പോള്‍, നല്ല നാളിലും നല്ല ഗ്രഹനക്ഷത്രങ്ങളോടും കൂടെ, എനിക്ക് ഒരു മകന് ജനിച്ചു.
ബഭൂവ നൃപതേര്ഗേഹേ പുത്രജന്മമഹോത്സവഃ । രാജാ പരമസന്തുഷ്ടോ ബഭൂവ സുതജന്മതഃ
രാജാവിന്റെ വീട്ടില്‍ മകന്റെ ജനനത്തിന് വലിയ ഉത്സവം നടന്നു. മകന്റെ ജനനം കൊണ്ടു രാജാവ് അത്യന്തം സന്തോഷിച്ചു.
സൂതകാന്തേ സുതം വീക്ഷ്യ രാജാ മുദമവാപ ഹ । അഹം ഭൂമിപതേശ്ചാസം പ്രിയാ ഭാര്യാ പരന്തപ
സൂതകകാലം കഴിഞ്ഞ് രാജാവ് മകനെ കണ്ടു, അതിനാല്‍ വലിയ സന്തോഷം അനുഭവിച്ചു. ഞാനും ഭൂപതിയുടെ പ്രിയഭാര്യയായി, ശത്രുക്കളെ ഭയപ്പെടുത്തുന്നവനേ.
തതോ വര്ഷദ്വയാന്തേ വൈ പുനര്ഗര്ഭോ മയാ ധൃതഃ । ദ്വിതീയസ്തു സുതോ ജാതഃ സര്വലക്ഷണസംയുതഃ
അതിനുശേഷം രണ്ട് വര്‍ഷത്തിന് ശേഷം, ഞാന്‍ വീണ്ടും ഗര്‍ഭം ധരിച്ചു. പിന്നീടു എല്ലാ ലക്ഷണങ്ങളും ഉള്ള രണ്ടാമത്തെ മകന് ജനിച്ചു.
സുധന്വേതി സുതസ്യാഥ നാമ ചക്രേ നൃപസ്തദാ । വീരവര്മേതി ജ്യേഷ്ഠസ്യ ബ്രാഹ്മണൈഃ പ്രേരിതസ്ത്വയമ്
അന്നവേളയില് രാജാവു ബ്രാഹ്മണരുടെ പ്രേരണയോടെ തന്റെ ഇളയമകനു സുധന്വന് എന്ന പേരും മൂത്തമകനു വീരവര്‍മ്മന്‍ എന്ന പേരും നല്കി.
ഏവം ദ്വാദശ പുത്രാശ്ച പ്രസൂതാ ഭൂപസമ്മതാഃ । മോഹിതോഽഹം തദാ തേഷാം പ്രീത്യാ പാലനലാലനേ
ഇങ്ങനെ രാജാവിന് പ്രിയപ്പെട്ട പതിനിരണ്ടു പുത്രന്മാര് ജനിച്ചു. അപ്പോള്‍ അവരോടുള്ള സ്നേഹത്താല്‍ ഞാന്‍ മുഴുവനും ആ കുട്ടികളെ പരിപാലിക്കുകയും വളര്‍ത്തുകയും ചെയ്തു.
പുനരഷ്ട സുതാഃ കാലേ കാലേ ജാതാഃ സ്വരൂപിണഃ । ഗാര്‍ഹസ്ഥ്യം മേ തതഃ പൂര്‍ണം സമ്പന്നം സുഖസാധനമ്
പിന്നീട് എട്ടു പുത്രന്മാര് കൂടി ഓരോരുത്തരുടെയും സ്വഭാവം കൊണ്ടു ജനിച്ചു. അതോടെ എന്റെ ഗൃഹസ്ഥജീവിതം പൂര്‍ണ്ണവും സന്തോഷം നിറഞ്ഞതുമായതായി.
തേഷാം ദാരക്രിയാഃ കാലേ കൃതാ രാജ്ഞാ യഥോചിതാഃ । സ്നുഷാഭിശ്ച തഥാ പുത്രൈഃ പരിവാരോ മഹാനഭൂത്
സമയത്തിന് അനുസരിച്ച് രാജാവു അവര്‍ക്കു യോജിച്ച വിവാഹങ്ങള്‍ നടത്തി. പുത്രന്മാരും മരുമക്കളുമൊക്കെയായി എന്റെ കുടുംബം വളരെയധികം വലുതായി.
തതഃ പൌത്രാദിസമ്ഭൂതാസ്തേഽപി ക്രീഡാരസാന്വിതാഃ । ആസന്നാനാരസോപേതാ മോഹവൃദ്ധികരാ ഭൃശമ്
അതിനുശേഷം പൗത്രന്മാരും മറ്റു സന്തതികളും ജനിച്ചു. അവർ കളികളിൽ ആനന്ദിച്ചു, എപ്പോഴും സമീപത്തുണ്ടായിരുന്നു, അവരെ കാണുമ്പോള്‍ എന്റെ മമതയും മോഹവും കൂടിക്കൊണ്ടിരുന്നു.
കദാചിത്സുഖമൈശ്വര്യം കദാചിദ്ദുഃഖമദ്ഭുതമ് । പുത്രേഷു രോഗജനിതം ദേഹസന്താപകാരകമ്
ഒരുപക്ഷേ സന്തോഷവും ഐശ്വര്യവും, ഒരുപക്ഷേ അതിശയകരമായ ദുഃഖവും അനുഭവപ്പെട്ടു. പുത്രന്മാരെ ബാധിച്ച രോഗങ്ങള്‍ എന്റെ ശരീരത്തിലും വേദനയുണ്ടാക്കി.
പരസ്പരം കദാചിത്തു വിരോധോഽഭൂത്സുദാരുണഃ । പുത്രാണാം വാ വധൂനാം ച തേന സന്താപസമ്ഭവഃ
ഒരിക്കല്‍ പുത്രന്മാര്ക്കിടയിലും മരുമക്കള്ക്കിടയിലും കടുത്ത വഴക്കുകളും തര്‍ക്കങ്ങളും ഉണ്ടായി. അതുകൊണ്ട് വലിയ ദുഃഖം ഉണ്ടായി.
സുഖദുഃഖാത്മകേ ഘോരേ മിഥ്യാചാരകരേ ഭൃശമ് । സങ്കല്പജനിതേ ക്ഷുദ്രേ മഗ്നോഽഹം മുനിസത്തമ
സന്തോഷവും ദുഃഖവും നിറഞ്ഞ ഈ ഭയങ്കരമായ, വ്യാജമായ പെരുമാറ്റവും ചെറുതായ ആഗ്രഹങ്ങളും നിറഞ്ഞ ജീവിതത്തില്‍ ഞാന്‍ മുഴുവനും മുങ്ങിപ്പോയി, മഹാമുനിയേ.
വിസ്മൃതം പൂര്വവിജ്ഞാനം ശാസ്ത്രജ്ഞാനം തഥാ ഗതമ് । യോഷാഭാവേ വിലീനോഽഹം ഗൃഹകാര്യേഷു സര്‍വഥാ
പഴയ അറിവും ശാസ്ത്രജ്ഞാനവും എല്ലാം മറന്നു. വിവേകമില്ലാതായി, ഞാന്‍ പൂര്‍ണമായും ഗൃഹകാര്യങ്ങളില്‍ ലയിച്ചു.
അഹങ്കാരസ്തു സഞ്ജാതോ ഭൃശം മോഹവിവര്ധകഃ । ഏതേ മേ ബലിനഃ പുത്രാഃ സ്നുഷാഃ സുകുലസമ്ഭവാഃ
എന്റെ മനസ്സില്‍ വലിയ അഹങ്കാരമുണ്ടായി, അതിനാല്‍ മോഹം കൂടി. 'ഇവരാണ് എന്റെ ശക്തനായ പുത്രന്മാര്, ഇവരാണ് നല്ല കുടുംബത്തില്‍ ജനിച്ച മരുമക്കള്‍' എന്നായിരുന്നു എന്റെ ചിന്ത.
ഏതേ പുത്രാഃ സുസന്നദ്ധാഃ ക്രീഡന്തി മമ വേശ്മസു । ധന്യാഹം ഖലു നാരീണാം സംസാരേഽസ്മിന്നഹോ ഭൃശമ്
ഈ പുത്രന്മാര് ആയുധധാരികളായി എന്റെ വീട്ടില്‍ സന്തോഷത്തോടെ കളിച്ചു. ഈ ലോകത്ത് സ്ത്രീകളില്‍ ഏറ്റവും ഭാഗ്യശാലിയാണ് ഞാനെന്ന് ഞാന്‍ കരുതി.
നാരദോഽഹം ഭഗവതാ വഞ്ചിതോ മായയാ കില । ന കദാചിന്മയാപ്യേവം ചിന്തിതം മനസാ കില
ഞാന്‍ നാരദന്, ഭഗവാന്റെ മായയാല്‍ വഞ്ചിക്കപ്പെട്ടു. ഇങ്ങനെ ഒരിക്കലും എന്റെ മനസ്സില്‍ ചിന്തിച്ചിട്ടില്ലായിരുന്നു.
രാജപത്നീ ശുഭാചാരാ ബഹുപുത്രാ പതിവ്രതാ । ധന്യാഹം കില സംസാരേ കൃഷ്ണൈവം മോഹിതസ്ത്വഹമ്
രാജകുമാരിയുടെ ജീവിതം നയിച്ച്, നല്ല പെരുമാറ്റവും ധാരാളം പുത്രന്മാരും ഭര്‍ത്താവിനോടുള്ള ഭക്തിയും ഉള്ളവളായി, ഈ ലോകത്ത് ഭാഗ്യശാലിയാണെന്ന് ഞാന്‍ കരുതിയിരുന്നു. ഇങ്ങനെ തന്നെയാണ് കൃഷ്ണാ, ഞാന്‍ മോഹിതയായത്.
അഥ കശ്ചിന്നൃപഃ കാമം ദൂരദേശാധിപോ മഹാന് । അരാതിഭാവമാപന്നഃ പതിനാ സഹ മാനദ
അപ്പോള്‍ ദൂരദേശത്ത് നിന്നൊരു മഹാരാജാവ് എന്റെ ഭര്‍ത്താവിനോടു ശത്രുതയോടെ സമീപിച്ചു, മാന്യനേ.
കൃത്വാ സൈന്യസമായോഗം രഥൈശ്ച വാരണൈര്യുതമ് । ആജഗാമ കാന്യകുബ്ജേ പുരേ യുദ്ധമചിന്തയത്
സൈന്യവും രഥങ്ങളും ആനകളും കൂട്ടി, ആ രാജാവ് കാന്യകുബ്ജ നഗരത്തിലേക്ക് യുദ്ധത്തിനായി എത്തി.
വേഷ്ടിതം നഗരം തേന രാജ്ഞാ സൈന്യയുതേന ച । മമ പുത്രാശ്ച പൌത്രാശ്ച നിര്‍ഗതാ നഗരാത്തദാ
ആ രാജാവ് സൈന്യത്തോടെ നഗരം വളഞ്ഞു. അപ്പോള്‍ എന്റെ പുത്രന്മാരും പൗത്രന്മാരും നഗരത്തില്‍ നിന്ന് പുറത്തേക്കു പോയി.